2014 മാർച്ച് 5, ബുധനാഴ്‌ച

എന്തുകൊണ്ട് 'ദൃശ്യം'?





Ba¬« ±datmc·¢c® F·¢i dk ¨J¡¶JJq¢k¤« Fr¤d·¢iÕ® c¡q¤Jw´® ©mnl¤« l¢QiJjh¡i¢ ±datmc« Y¤Ty¼  a¦m¬« hki¡qOkµ¢±Y©k¡J¨· h¡±Yh¿ Cɬu Okµ¢±Y©k¡J¨· Y¨¼ Aa®g¤Y¨¸T¤·¢i¢j¢´¤¼¤. a¦m¬« h×® g¡nJq¢v d¤ctc¢t½¢´¡c¤¾ Y£yh¡c« AY¢¨Ê ¨Yq¢l¡X®. B lØ¢µ l¢Qi·¢c® AX¢is±dlt·J©ji¤« Ag¢©cY¡´©qi¤« Ba¬©h Ag¢cz¢´¤¼¤. ©h¡puk¡v F¼ Y¡jj¡Q¡l® B©ji¤« Y¿¤J©i¡ AY¢h¡c¤n ©ln« ¨Oà¤J©i¡ ¨Oà¡· Hy ¨J¡µ¤ O¢±Y« F¹¨c C±Y lk¢i l¢Qi« ¨J¡ií¤? G×l¤« d¤Y¢i l¡t· AØY® ©J¡T¢i¢kb¢J« lyh¡ch¤Ù¡´¢i Ba¬ hki¡qO¢±Yh¡X® a¦m¬« F¼Y¡X®. Fɤ¨J¡Ù® a¦m¬« C±Y lk¢i l¢Qi« ©cT¢? a¦m¬¨· CY¢c® Atph¡´¢i MTJ« FÉ¡X®? Fc¢´® ©Y¡¼¢i O¢k J¡j¬¹w Cl¢¨T J¤s¢´¤¼¤.

¨J¶¤s¸¤¾ Y¢j´Z, hT¤¸¢´¡· AlYjXj£Y¢, H©j¡y·y©Ti¤« h¢Jµ Ag¢ci«, c¿¡y L¡c« Y¤T¹¢il a¦m¬¨· c¿ Ac¤glh¡´¤¼Y¢v ±db¡c dÆ® lp¢µ¤. ±m£ Q£·¤©Q¡oe® F¼ o«l¢b¡iJu a¦m¬« F¼ J¥¶¡iäi¤¨T c¿ c¡iJc¡i¤« ±dlt·¢µ¤. CY® h¡±Yh¡©X¡ Cª h¢Jµ l¢Qi·¢¨Ê jpo¬«? AY¢©k´® J¥T¤Yv Cs¹¢ ¨O¿¤©Ø¡w ch¤´® a¦m¬·¢¨cY¢¨j l¼ ±db¡c B©j¡dX« Otµ ¨O©àÙ¢ ly«.

J¤×J¦Y¬¹¨q ©±d¡Ë¡p¢¸¢´¤¼Yj« O¢±Yh¡X® a¦m¬« F¼Y¡i¢y¼¤ B B©j¡dX«. l¡a·¢c® ©lÙ¢ ch¤´Y® A«L£Jj¢©µ hY¢i¡l¥. l¢htm¢´¡u F¿¡lt´¤« AlJ¡mh¤Ù®. Cl¢¨T ch¤´® h¨×¡y J¡j¬« dj¢©m¡b¢©´Ù¢ ly«. AY® Bl¢n®´¡jo§¡Y±É¬h¡X®. Bl¢n®´¡jo§¡Y±É¬« Hy Qc¡b¢dY¬oh¥p·¢v lq¨j ±d¡b¡c¬htp¢´¤¼¤. l¢m§j¥dl¢l¡a·¢¨Ê ohi·® c¡« lq¨j Ab¢J« ©J¶ Hy l¡´¡XY®. Hj¡w´® Hy J¡j¬¨· l¢htm¢´¡l¤¼Y® ©d¡¨k Hy J¡j¬« oh¥p©·¡T® l¢q¢µ® dsi¡u h¨×¡j¡w´¤« AlJ¡mh¤Ù®.

Hy l¬Ç¢i¤©T¨i¡ A¨¿Æ¢v Hy J¥¶« l¬Ç¢Jq¤©T¨i¡ Bl¢n®´jXh¡X® Okµ¢±Y« F¼® ©lX¨hÆ¢v kq¢Yh¡i¢ dsi¡«. AY® Cnéh¡¨i©¼¡ C¨¿©¼¡ Hj¡w´® dsi¡«. Hj¡w dsº Ag¢±d¡i©·¡T® ©i¡Q¢´¤J©i¡ l¢©i¡Q¢´¤J©i¡ ¨Oà¡«. d©È B Ag¢±d¡i« dsi¡u A©Àp·¢c¤¾ o§¡Y±É¬« A«L£Jj¢©µ hY¢i¡l¥. AY¢k¡t´¤« FY¢jg¢±d¡i« DÙ¡l¢¨¿¼® ©Y¡¼¤¼¤.

©Q¡tÒ®J¤¶¢i¤¨T (©h¡puk¡v ¨Oií JZ¡d¡±Y«) h¥·hJw Hy dà¨c ¨J¡¿¤Ji¤« B hJq¤« g¡j¬i¤« ©Ot¼® ml« J¤r¢µ¢T¤Ji¤« CqihJw AY® J¡X¤Ji¤« ¨O़¤. ©Q¡tÒ®J¤¶¢i¤« J¤T¤«fl¤« ©Ot¼® AY® hsµ® ¨l´¡u ±mh¢´¤Ji¤« Hy dj¢b¢ l¨j AY¢v l¢Qi¢´¤Ji¤« ¨O़¤. c¢ihd¡kJt´® Al¨j YTlsi¢k¢T¡©c¡ H¼¤« o¡b¢´¤¼¢¿. CY¡X® l¢htmc·¢c¢Ti¡´¢i a¦m¬·¢¨k j«L¹w. A¹¨c Hy ¨J¡kd¡YJ« ¨Oií¢¶¤«, hsµ¤ ¨l´¡u ±mh¢µ¢¶¤« ©±dÈJt (F¿¡lyh¿) FÉ®¨J¡Ù® AY¤ Hy lk¢i d¡YJh¡i¢ FT¤·¢¿? A¹¨c Hy O¢É¡LY¢i¢©k´® ©±dÈJ¨j ci¢´¡c¤¾ J¡jX¹w FÉ¡i¢j¢´¡«? Fc¢´® ©Y¡¼¤¼ O¢k J¡j¬¹w Y¡¨r ¨J¡T¤´¤¼¤: 

1. B dàu ©Q¡tÒ®J¤¶¢i¤¨T hJq¤¨T J¤q¢´¤¼ O¢k j«L¹w a¥jo«o¡j¢ Dd©i¡L¢µ® dJt·¤¼¤. AY® ¨lµ® Alu hJ¨q g£nX¢¨¸T¤·¤¼¤. A¹¨ci¡X® Hy a¢lo« j¡±Y¢ ©Q¡tÒ®J¤¶¢i¤¨T l£¶¢v Alu F·¤¼Y®. o§É« A½i¤¨T ±d¡ih¤¾ ©Q¡tÒ®J¤¶¢i¤¨T g¡j¬©i¡T® ©d¡k¤« Alu ©h¡mh¡i¢ Y¨¼ ¨dyh¡s¤¼¤. Cª Hy ±d©Y¬Jo¡pOj¬·¢v hJw Al¨c AT¢´¤¼¤. Alu hj¢´¤¼¤. B ¨J¡kd¡YJ« Hj¢´k¤« h¤uJ¥¶¢ c¢Öi¢µ¨Y¡¼¤h¡i¢y¼¢¿. Hy ¨¨JàfÚ« F©¼ AY¢¨c dsi¡u d×¥. A¨¿Æ¢v o§ijÈi®´¤¾ Hy ±dY¢©j¡b cTdT¢ F¼® ©lX¨hÆ¢v dsi¡«.

2. dà¨Ê A½ c¢ihd¡kJ lJ¤¸¢¨k Hyit¼ D©a¬¡LÌi¡X®. ©Q¡tÒ®J¤¶¢i¤¨T hJw´® CY® J¡jX« F¨ÉÆ¢k¤« ±dmî« l¼® dàu J¤T¤¹¤Ji¡¨XÆ¢v B A½ Y¨Ê Ab¢J¡j« Dd©i¡L¢´¤h¡i¢y¼¤ F¼® dT·¢v Y¨¼ dsi¤¼¤Ù®. B Yj·¢k¡X® Aly¨T o§g¡l« F¼® l¬Çh¡J¤¼ O¢k j«L¹w DÙ®.

3. ¨Vvp¢, h¤«¨¨f, ¨n¡tX¥t o«gl¹q¤¨T dÖ¡·k·¢v CY¢¨c ©c¡´¤©Ø¡w ch¤´® h¨×¡y J¡j¬« ©f¡b¬h¡l¤«. lbm¢È¨i djo¬h¡i¢ FY¢t´¤¼ dkt´¤« D¾¢¨Ê D¾¢v CY® ©d¡k¤¾ l¦·¢©JT¤Jw ¨O़l¨j JU¢ch¡i¢ m¢È¢´X« F¼¤Ù®. A½i¤« ¨d¹q¤« g¡j¬i¤« hJq¤« D¾ G¨Y¡j¡q¤« AY¡±Lp¢µ® ©d¡J¤«.

4. dÙ® h¤Yk¢©¹¡¶¤¾ ±oí£d£Wc¹q¤¨T l¬lp¡jOj¢±Y« dj¢©m¡b¢µ¡v m¢È® J¢¶¢iY® F±Y ©dt´¡i¢j¢´¤«? D·j« lq¨j´¤s¨l¼¡i¢j¢´¤«. ±db¡cÌ¡c·¢j¢´¤¼ By©T¨iÆ¢k¤« ©ct´® A©c§nX« c£¹¢i¡v d¢¨¼ AY¹® HY¤´¢·£t´¤«. Cj¨i d¢©¼i¤« ©O¡a¬« ©O¡a¢µ® d£W¢¸¢´¡u c¢ihd¡kJt´¤« c¬¡i¡b¢dt´¤« ¨Y¿¤« o©Æ¡Ol¤h¢¿. Cl¢¨T ©Q¡tÒ®J¤¶¢i¤¨T J¤T¤«f·¢¨Ê ©d¡j¡¶« C¹¨ci¤¾ o¡h¥p¬¡ohY§·¢¨cY¢j¡¨X¼® Qc« l¢m§o¢´¤¼¤.

5. c£Y¢i¤« c¬¡il¤«, dXl¤« Ab¢J¡jl¤« D¾ly¨T J¥¨Ti¡X¢¼®. Ab¢J¡j¢ltLê« o¡b¡jX´¡t´® A±d¡d¬h¡i Dij·¢k¡X®. Al¢¨Ti¡X® Y¨Ê J¤T¤«f¨· jÈ¢´¡u Hy o¡b¡jX´¡ju cT·¤¼ ©d¡j¡¶« Qc¹¨q BJtn¢´¤¼Y®. Alu ¨Y×® ¨Oií¢¶¤Ù¡l¡«. d©È AY¢k¤« lk¢i ¨YפJ¡t Hy J¤r¸l¤h¢¿¡¨Y d¤s·® l¬¡dj¢´¤¼¤. Cl¢¨T c£Y¢ c¢©nb¢´¨¸T¤¼Y® o¡b¡jX´¡jc® h¡±Y«. B ©d¡j¡¶¨· S¡u AY¢Q£lc·¢¨Ê ©d¡j¡¶« F¼¤ l¢q¢´¡u Cn騸T¤¼¤.

©h¡puk¡k¢¨Ê Y¡jdj¢©ln« Dd©i¡L¨¸T¤·¡¨Y Y©¼i¤« Y¨Ê J¤T¤«f©·i¤« Dd±al¢µ Hj¡¨q©¸¡k¤« Y¢j¢µT¢´¡¨Y lul¢Qih¡i a¦m¬« hki¡qOkµ¢±Y©k¡J·¢c® lu ±dY£È cvJ¤¼¤Ù®. c¿ Y¢j´Zi¤« c¿ AlYjXj£Y¢i¤h¤¨ÙÆ¢v ±datmcm¡kJq¢©k´® ©±dÈJt ly« F¼Y¢c® ¨Yq¢l¡X® a¦m¬«. AY¢c® Y¡jj¡Q´Á¡y¨T Ah¡c¤n¢J JZ¡d¡±Y¹w ©lX¨h¼¢¿. Hy cT¨c Y¡jh¡i¢´¡X¡¨Y JZ¡d¡±Yh¡i¢ h¡±Y« J¡X¤¼ HjlÌ o«Q¡Yh¡l¤Ji¡¨XÆ¢v AY® Okµ¢±Y¹w´® ¨h¡·« Hj¥tÒ« dJy¨h¼Y¢v o«mih¢¿. A¹¨c Hy h¡×« a¦m¬« ¨J¡Ù¤l¼¢¶¤Ù®. AY® Y¤Tj¡u Okµ¢±Y±dlt·Jt´¤« c½w ©±dÈJt´¤« Jr¢i¨¶.


--------------------- ~~~~~~~~~~~~~~~~~~~~~~~ ±m£J¡É® h»¥t
~~~~~~~~~~~~~~~~~~~~~~~~ 05/03/2014

2014 ഫെബ്രുവരി 11, ചൊവ്വാഴ്ച

മാന്യത

യാത്രകള്‍ അവസാനിക്കുന്നില്ലെന്നാരാ പറഞ്ഞത്? ആരായാലും, അതൊരു വലിയ ശരിയാണ്. മരണത്തിലേക്കുള്ള ദൂരം കുറയുന്ന ഒരു യാത്ര തന്നെയല്ലേ ജീവിതം? തീവണ്ടി നിലയത്തിലിരിക്കുമ്പോള്‍ ഇത് പോലുള്ള ചിന്തകള്‍ കടന്നു വരുന്നതിനെക്കുറിച്ച് പലപ്പോഴും ആലോചിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരുത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സമയം കൊല്ലാനുള്ള മനസ്സിന്‍റെ ഓരോരോ വഴികള്‍ എന്ന ചിന്തയില്‍ ഞാനതിനെ നിസ്സാരപ്പെടുത്താറാണ് പതിവ്‌. ശരിക്കും മനസ്സിനങ്ങനെ ഒരു കഴിവുണ്ടോ? പലതിനുവേണ്ടിയും കാത്തിരിക്കുമ്പോള്‍ മടുപ്പുളവാക്കുന്ന എന്തെങ്കിലും ചേഷ്ടകള്‍ മനസ്സിന് മനസ്സിലാവുന്ന വിധത്തില്‍ ശരീരത്തില്‍ ഉണ്ടാവുന്നുണ്ടോ? അബോധമനസ്സ്‌ അതിന് തോന്നുന്ന വിധത്തില്‍ ശരീരമറിയാതെ ചെയ്യുന്ന പ്രവര്‍ത്തിയാണോ ഇതുപോലുള്ള ചിന്തകള്‍? അതോ ശരീരം ഇതൊക്കെ അറിയുന്നുണ്ടോ?  ഈ സംശയങ്ങള്‍ക്ക്‌ കാരണം, കുറേ സമയം കഴിഞ്ഞ് ബോധമനസ്സിലേക്ക് തിരിച്ചു വരുന്ന നേരത്ത് ചിന്തകളുടെ ഉറവിടം കണ്ടുപിടിക്കാന്‍ കഴിയാതെ പോകുന്നു എന്നതാണ്. 


ഇന്ന് ചിന്തകള്‍ക്ക്‌ വിരാമമിട്ടത് തീവണ്ടിയുടെ ചൂളം വിളിയാണ്. പകല്‍ വണ്ടിയായതിനാല്‍ സാധാരണ റ്റിക്കറ്റാണ് വാങ്ങിയത്. പ്രവര്‍ത്തിദിവസം പിന്നെ ഉച്ചസമയവും, തിരക്ക് കുറവായിരുന്നു. ജനലിനടുത്തുള്ള ഇരിപ്പിടം ഒരു സ്ഥലത്ത് ഒഴിഞ്ഞു കിടന്നതിനാല്‍ ഒന്നുമാലോചിക്കാതെ അവിടത്തന്നെ ഇരുന്നു. സഹയാത്രികരുടെ ചലനവും ചേഷ്ടകളും വസ്ത്രധാരണവും ശ്രദ്ധിച്ച് അവരുടെ പേര് , ജോലി, എവിടേക്കായിരിക്കും യാത്ര തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് നോക്കുന്ന ഒരു വിനോദം എനിക്കുണ്ട്. സമയം പോകാനുള്ള മനസ്സിന്‍റെ, എന്തിന് വെറുതെ മനസ്സിനെ കുറ്റപ്പെടുത്തുന്നു, എന്‍റെ ഒരു ചെറിയ പരിപാടി. ഒരു സുഹൃത്തിന്‍റെ കൈയ്യില്‍ നിന്നും എന്നിലേക്ക്‌ പകര്‍ന്ന ഒരു തരം കുസൃതി. എനിക്കത് പലപ്പോഴും രസകരമായി തോന്നിയിട്ടുണ്ട്. ഒരാളറിയാതെ അയാളുടെ ജാതകം പരിശോധിക്കുന്ന രീതി. ഒരിക്കലും അയാളെ പരിചയപ്പെടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഈ ആലോചനയുടെ ആധികാരികതയെപ്പറ്റി എനിക്കൊരിക്കലും സംശയമുണ്ടായിട്ടില്ല. സംശയമുണ്ടായാല്‍ തന്നെ ഞാനത് അവഗണിക്കുകയാണ് പതിവ്‌.


നേരെ എതിര്‍വശത്ത്‌ ജനലരികില്‍ മുണ്ടും കുപ്പായവും ധരിച്ച ഒരു മദ്ധ്യവയസ്ക്കന്‍, മാന്യന്‍. ഞാനദ്ദേഹത്തിന് രാജഗോപാല്‍ എന്ന് പേരിട്ടു. അദ്ദേഹം പോലും അറിഞ്ഞില്ല, അദ്ദേഹത്തിന്‍റെ നാമകരണം അവിടെ വച്ച് നടന്ന കാര്യം. അദ്ദേഹം മനോരമയുടെ താളുകളില്‍ വാര്‍ത്തകളില്‍ മുഴുകി ഇരിക്കുകയായിരുന്നു. അദ്ദേഹം എന്‍റെ ഭാവനയില്‍ ഒരു മാഷാണ്. മാഷമ്മാരോട് എനിക്ക് പൊതുവേ ഇത്തിരി ബഹുമാനം കൂടുതലാണ്. അദ്ദേഹത്തിന്‍റെ വായന തടസ്സപ്പെടുത്താതെ ഞാനടുത്ത ആളിലേക്ക് എന്‍റെ ഭാവന പറിച്ചു നട്ടു.


അടുത്ത ആള്‍ക്ക് വെള്ള മുണ്ടും കുപ്പായവും വേഷം. കണ്ടാലറിയാം ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ആളാണ്‌. പ്രായം എന്തായാലും അറുപത്തിഅഞ്ചെങ്കിലും കാണും. മിക്കവാറും മകളെയോ മകനെയോ കണ്ടുള്ള മടങ്ങി വരവോ അല്ലെങ്കില്‍ അവരെ കാണാനുള്ള യാത്രയോ ആയിരിക്കാം. അദ്ദേഹത്തിന്‍റെ എതിര്‍ വശത്തിരിക്കുന്നത് ഭാര്യയായിരിക്കും. അവര്‍ തമ്മില്‍ ഇടക്കെന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ആ സ്ത്രീ സഞ്ചിയില്‍ നിന്നും വെള്ളം നിറച്ച കുപ്പി എടുത്തു കൊടുക്കുകയും തിരിച്ച് വെക്കുകയും ചെയ്തു.  അവരുടെ പേരെന്തായിരിക്കും എന്ന ചിന്തയില്‍ ഞാന്‍ കുറച്ചധികം നേരം മുഴുകി എന്ന് തോന്നുന്നു. അടുത്ത തീവണ്ടിനിലയത്തില്‍ നിറുത്തിയപ്പോഴാണ് ഞാന്‍ വീണ്ടും ഉണര്‍ന്നത്. അപ്പോഴേക്കും അവര്‍ക്ക് രാഘവന്‍ എന്നും ഭാനുമതി എന്നും പേര് കണ്ടെത്തിക്കഴിഞ്ഞിരുന്നു. 


അപ്പോഴാണ്‌ അവര്‍ക്കടുത്തായി ഒരു യുവാവ് വന്നിരുന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചത്. അദ്ദേഹം ഇവിടുന്ന് കയറിയതായിരിക്കും എന്ന് ഞാന്‍ ഊഹിച്ചു. ഷൂവും അരപ്പട്ടയും ഒക്കെ കെട്ടിയ അദ്ദേഹത്തെ കണ്ടപ്പോഴേ എന്‍റെ ആലോചന വിവരസാങ്കേതിക ലോകത്തേക്ക് പോയി. എന്താണ് അതിന് കാരണം എന്നെനിക്കറിയില്ല. ഒരു കൈയ്യില്‍ വിലകൂടിയ യാത്രദൂരസംസാരിയും മറുകൈയ്യില്‍ എങ്ങനെ ജീവിതത്തില്‍ വിജയിക്കാം എന്നോ മറ്റോ ഇംഗ്ലീഷ് തലവാചകമുള്ള ഒരു പുസ്തകവും കണ്ടത് കൊണ്ടാണോ എന്നെനിക്കറിയില്ല. ആ പുസ്തകം ആര്‍ക്ക് വേണമെങ്കിലും വായിക്കാം. അത് പോലുള്ള ദൂരസംസാരികള്‍ ഇന്നാരുടെ കൈയ്യിലും കാണും. എന്നിട്ടും ഞാന്‍ അദ്ദേഹത്തെ വിവരസാങ്കേതിക രംഗത്തെ ഒരുദ്യോഗസ്ഥനായി കണ്ടു. മറ്റാരേയും ശ്രദ്ധിക്കാതെയുള്ള ആ ഇരിപ്പും ഇടക്ക് പുസ്തകത്തിലും പിന്നെ ഫോണിലും  മാറിമാറിയുള്ള നോട്ടവും എന്‍റെ ഭാവന ശരിയാണെന്ന് ഞാന്‍ വെറുതേ വിശ്വസിച്ചു. അദ്ദേഹത്തിന് അജയ്‌ എന്ന പേരിടാന്‍ ഞാന്‍ തീരുമാനിച്ചു.


രാജേട്ടനും, രാഘവേട്ടനും, ഭാനുചേച്ചിയും പിന്നെ അജയും ചേര്‍ന്നുള്ള എന്‍റെ യാത്ര തുടര്‍ന്നു. ഞാന്‍ ചിന്തകള്‍ക്ക്‌ അവധി കൊടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആറന്മുളവിമാനത്താവള പദ്ധതിയെ എതിര്‍ത്തു കൊണ്ടുള്ള ലേഖനത്തിലേക്ക്‌ മുഖം പൂഴ്ത്തി. ഒരു ശീതളപാനീയ വില്‍പ്പനക്കാരന്‍റെ ശബ്ദമാണ് എന്നെ തീവണ്ടി മുറിയിലേക്ക് തിരിച്ച് കൊണ്ടുവന്നത്. അജയ്‌ ഏതോ ഒരു പാനീയത്തിന്‍റെ അരലിറ്റര്‍ കുപ്പി വാങ്ങി. അത് മുഴുവന്‍ കുടിച്ച് അദ്ദേഹം അത് തന്‍റെ ഇരിപ്പിടത്തിനടിയിലേക്ക് എറിഞ്ഞു കൊണ്ട് വീണ്ടും ജീവിതവിജയം തേടി പുസ്തകത്താളുകളിലേക്ക് മറഞ്ഞു. രാജേട്ടന്‍ എന്നെ നോക്കി മുഖം കൊണ്ട് എന്തോ ഒരു പുച്ഛഭാവം അല്ലെങ്കില്‍ ആ ചെയ്ത പ്രവൃത്തിയോടുള്ള അമര്‍ഷം പ്രകടിപ്പിച്ചു. എന്തോ അജയ്‌ ആ ചെയ്തത് എനിക്കും ഇഷ്ടമാവാത്തത്കൊണ്ട് രാജേട്ടന്‍ പ്രകടിപ്പിച്ച അതൃപ്തി ഞാന്‍ ചിരിച്ചംഗീകരിച്ചു. എനിക്കെന്തോ ആ സമയം രാജേട്ടനോടുള്ള ബഹുമാനം ഇരട്ടിച്ചു.


എന്‍റെ വായന ചോക്കുപൊടിയും മറ്റും കടന്ന് ബാലപംക്തിയില്‍ എത്തിയിരുന്നു. അതില്‍ വരുന്ന ചില കഥകള്‍ക്കും കവിതകള്‍ക്കും മുതിര്‍ന്നവര്‍ എഴുതുന്നവയേക്കാള്‍ നിലവാരം ഉണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരു കടല വില്‍പ്പനക്കാരന്‍റെ വരവ് വീണ്ടും തീവണ്ടി മുറിയില്‍ ശബ്ദം നിറച്ചു. രാജേട്ടന്‍ പത്ത് രൂപ കൊടുത്ത് ഒരു പൊതി വാങ്ങുന്നത് കണ്ടു. കുറേനേരമായി ഇരുന്നത് കൊണ്ട് ഞാനൊന്നെഴുന്നേറ്റു. വാതിലിന്‍റെ അടുത്ത് പോയി കുറച്ചു നേരം നിന്നു. നല്ല കാറ്റ് വരുന്നുണ്ടായിരുന്നു. ആ നില്‍പ്പ് എനിക്ക് ഇഷ്ടമായി. വാതില്‍ എന്നെ പുറത്തേക്ക് തള്ളി വീഴ്ത്താതിരിക്കാന്‍ അതും പിടിച്ച് കൊണ്ട് ഞാനവിടെ നിന്നു.


തിരിച്ച് ഞാനിരിപ്പിടത്തില്‍ പോയിരുന്നു. രാഘവേട്ടനും ഭാനുചേച്ചിയും അറ്റത്തേക്ക് മാറിയിരുന്നിരുന്നു. അജയ്‌ ആ ഭാഗത്തെങ്ങുമില്ല. നിലത്തവിടവിടെ കടലയുടെ ചൂളികള്‍ ഉണ്ടായിരുന്നു. നോക്കുമ്പോള്‍ രാജേട്ടന്‍ ആസ്വദിച്ചു കടല കൊറിക്കുന്നു. എന്താണവിടെ നടന്നതെന്നതിനു ഒരു വിശദീകരണം  പോലും ആവശ്യമില്ലായിരുന്നു. ശേഷം യാത്രയില്‍ ഞാനാലോചിച്ചത് മാന്യതയുടെ നിര്‍വ്വചനത്തെപ്പറ്റിയായിരുന്നു....

------------------------------ ശ്രീകാന്ത്‌ മണ്ണൂര്‍
------------------------------ 11/02/2014

2014 ജനുവരി 2, വ്യാഴാഴ്‌ച

ഊര്‍മ്മിള



 ]p-cm-W-I-Ym-]m-{X-§fn F-\n-t¡-ähpw C-ã-s¸-« kv{Xo I-Ym-]m-{Xw B-sc¶ tNm-Zy-¯n-\v F-sâ B-Zy-s¯ D¯cw DuÀ-½n-f F-¶m-bn-cn-¡pw. DuÀ-½n-f-tbm-Sp-Å Cu BZ-cw H-¼Xmw X-c-¯n DuÀ-½n-f- F-¶ a-e-bm-fw D-]-]mT-]p-kvX-Iw ]Tn-¨-Xn-\v ti-jw Xp-S-§n-b-XmWv. F¶pw A-´x-¸p-c¯n I-gnbm³ hn-[n-¡-s¸-«hÄ. `À-¯m-hS¡w ]-ecpw ]-e-t¸mgpw A-h-K-Wn-¨hÄ. Cu Nn´-IÄ Ip-td-¡m-e-am-bn F-sâ a-\-Ênepണ്ടv. ]t£, A-sXm H-cp I-hn-X-bp-sS cq-]-¯n-te-¡m¡m³ {i-an-s¨-¦n-epw, \-S-¶nÃ. A-§-s\-bmWv Cu-bn-sS tUm.hnP-b³ Nm-tem-Sn-sâ DuÀ-½n-f F¶ t\m-h hm-bn-¡m-\n-S-bm-bXv. AXv F-sâ Nn-´I-sf Iq-Sp-X hy-à-X-bp-Å-Xm¡n. A-t±-l-t¯m-Sp-Å I-S-¸m-Sv C-hn-sS A-dn-bn-¨v sIm-Åp¶p.

ImÂ-¯fnÀ X-gpIpw Hm-f§tf
cm-K-k-c-bphn hogpw hÀ-j§tf
HmÀ-½-bn t]mepw hn-S-cpsa³ ]q¡tf
BÀ-{Z-k-Ôybn an¶pw Xm-c§tf
lr-Z-b¯n sam-«n-« kz-]v-\§tf
a-µ-am-cp-X³ Xm-cm«pw NnÃItf
HmÀ-½bn tXSp-I \n-§-fo-sbs¶ þ -
DuÀ-½n-f, an-Yne-X³ cm-P-Ip-am-cnsb.
]-Xn-\m-ep-hÀj-§Ä \n-{Zbn ]qIn-b
]-Xn-Xbmw F-s¶ \n-§Ä a-d¶pthm?
HmÀ-½-bp-ണ്ടmIphm³ `q-an-]p-{Xn-bm-bn þ
]n-d-¶o-e-tÃm, Rm³ shdpw DuÀ-½n-f.
B-Zn-Ihntbm a-d-¶n-cp-s¶s¶, ad-¶q þ
B-Zn-Im-hy-¯n-\p `mjyw N-a-¨hÀ.
Ip-ä-s¸-Sp-¯p-¶nà Rm-\m-tcbpw
]m-Xn-bmIpw ]-Xn-sb-s¶ a-d-¶o-etbm?
]p-{Xcpw a-d-t¶m-scs¶, HmÀ-½n¨hÀ
`À-Xr-am-Xmkp-an-{X- am-{X-am-bn-cp-¶-tÃm.
Xp-ey-Zx-Jn-XÀ R§Ä, th-Z-\-]-¦n-t«mÀ þ
A-´x-¸p-c¯n³ hn-f-¡m-sb-cn-ªhÀ.
`q-an-]p-{Xn-X³ \n-g-em-sb¶pw \-S-¶pRm³ þ
th-Z-\-b-dn-ª-XnÃ-Xn-en-t¶-hsc.
hnÃp-ap-dn-¨p tZ-hn-sb th-«-Xn³-Iq-sS þ
t]m-¶n-cp-¶-¶p-Rm³ k-c-bphn³ Xo-c-t¯¡v.
tNm-Zn-¨p-hm§n-b h-\-hm-kw ]p-evIp-t¼mgpw
a-d-¶nÃtbm Fs¶, ]-Xnbpw Iq-«-¡mcpw?
cm-Py-`m-c¯n³ D-¯-c-hmZn-Xz-¯nÂ
HmÀ-½n-¨nÃtÃm F-s¶ \o ku-ant{X?
ap-\n-X³ im-]w t]-dn k-c-bp-X³ amdnÂ
hne-bw ]qIp-t¼mgpw hn-fn-¨nà \o-sbs¶.
hn-fn-¡p-sa-¶m-in-¨p Rm³ ]-e-s¸m-gpw, CÃ
ku-ant{X \o-sb-s¶ F-t¶ a-d-¶n-cn-¡p¶p.
A-\-´m-h-Xm-c¯n³ ]-Xv-\o]-Zw am{Xtam þ
DuÀ-½n-f-X³P-·\n-tbm-K-an-hn-sS-¯o-cp¶pthm?
cm-amb-Ww ko-Xm-b-\-hp-am-sW-¶n-Xp Nn-eÀ þ
a-d-¶p-htÃm \n-§-fp-ao P-\-Im-ßPsb?
Po-hn-X-kmK-cw \o-´phm³ am-{X-a-dnªhÄ
Rm-s\¶pw A-S-cm-Sphm³ a-d¶hÄ.
]-cn-`-h-anÃn-¶o Po-hn-X-km-bm-Ó¯nÂ
A-dn-ªnÃn-hÄ sh-dp-s¸-¶ hm-¡n-¶À°w.
hn-S-hm-§p-¶p tem-Itc, C-¶o k-ÔybnÂ
k-c-bpX³Hm-f-§fn hne-bw {]m-]n-¡p¶p.
]-Xn-X³ ]m-Xbn N-cn-¡m-\m-in¨hÄ
C-¶n-Xm B-Zy-am-bm-i-\n-d-th-äp¶p.
hn-SX-cq ]pÂ-s¡m-Sn-Itf, ]q¡tf
hn-SX-cq Xm-c-§tf, X-cp¡tf
t]m-Ip-¶n-Xm kJn-Itf, k-l-NmcnItf
DuÀ-½n-f-X³ P-·\n-tbm-K-an-hn-sS-¯ocs«.
hn-S-X-cq cm-a-cm-Pyta, an-Ynetb
hn-S-X-cq ]p-{X-·mtc, awK-fw `-hn¡s«.
--------               ---            {io-Im-´v a®qÀ
                        02 þ 01 þ 2014

2013 ഡിസംബർ 14, ശനിയാഴ്‌ച

നിങ്ങള്‍ക്ക്‌ നഷ്ടപ്പെടാന്‍........

രാത്രി പത്ത് മണി കഴിഞ്ഞ സമയം.

ആ നഗരത്തിലെ ഒരു ചെറിയ നിരത്തിന്‍റെ ഓരം ചേര്‍ന്ന് നടന്നു വരുന്ന ഒരാള്‍. അത് മറ്റാരുമല്ല ഈ ഞാനാണ്. ഈയുള്ളവന്‍ ഒരു വിവാഹസല്‍ക്കാരം കഴിഞ്ഞ് വരുന്ന വഴിയാണ്. കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ വണ്ടിയില്‍ എന്നെ പ്രധാനനിരത്തില്‍ ഇറക്കിവിട്ട് പോയതേ ഉള്ളൂ. ആ നിരത്തിലെങ്ങും അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. വീടുകളില്‍ നിന്നുള്ള വെളിച്ചങ്ങള്‍ നിരത്തില്‍ ചില മരങ്ങളുടെ നിഴലുകള്‍ സൃഷ്ടിക്കുന്നുണ്ട്. പിന്നെ രണ്ട് മൂന്ന് നായകള്‍ അവിടേയും ഇവിടേയും നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു, അത്ര മാത്രം. എന്‍റെ ഉള്ളില്‍ ഒരു ഭയം വന്നു വീണത്‌ പോലെ. ഞാന്‍ മുന്നോട്ട് തന്നെ നടന്നു. എന്‍റെ താമസസ്ഥലം അടുത്തു തന്നെയാണ്. വിവാഹസല്‍ക്കാരം ഈ നഗരത്തില്‍ നിന്ന് ഒരമ്പത് കി.മീ ദൂരത്തിലായിരുന്നു. ദേശിയപാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്ന സമയമാണെന്ന് തോന്നുന്നു. അവിടവിടെ മാന്തിയും പൊളിച്ചും ഇട്ടിട്ടുണ്ട്. വണ്ടി ഓടിക്കാന്‍ അത്ര സുഖം പോരായിരുന്നു, സുഹൃത്തിന്. അതിനാല്‍ തിരിച്ചു വരുമ്പോള്‍ മറ്റൊരു വഴിക്കാണ് വന്നത്. അതാണ്‌ ഇത്രയും വൈകിയത്. 

പൊതുവേ ഒമ്പതര കഴിഞ്ഞാല്‍ എനിക്ക് പുറത്തിറങ്ങാന്‍ മടിയാണ്. എന്‍റെ സുഖസുന്ദരമായ ഉറക്കത്തിന് ഭംഗം വരുന്നതിനാല്‍ അങ്ങനെയുള്ള യാത്രകള്‍ ഞാന്‍ പൊതുവെ ഒഴിവാക്കാറുണ്ട്. എപ്പോഴും അത് നടക്കണമെന്നില്ലല്ലോ. അതിന്‍റെ ഒരു അസ്കിത എന്‍റെ ചലനത്തില്‍ ഉണ്ടെന്ന് തോന്നുന്നു. അതായിരിക്കും ആ പട്ടികള്‍ എന്നെ സംശയത്തോടെ നോക്കിയത്. പട്ടികള്‍ക്ക് എന്നെ കടിക്കാന്‍ തോന്നരുതേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ മുന്നോട്ട് തന്നെ നടന്നു. എന്‍റെ ചലനത്തിന്‍റെ ചെറിയ ഒരു താളഭംഗം മതി, അവറ്റയ്ക്ക് എന്നെ കടിച്ച്കീറാന്‍. അത് ഉണ്ടാക്കാന്‍ ഭയം കാരണം താളം തെറ്റി മിടിക്കുന്ന എന്‍റെ ഹൃദയം തന്നെ ധാരാളം. എന്‍റെ ഹൃദയതാളം കേട്ട് പട്ടികളെ ഇടങ്കണ്ണിട്ട് നോക്കി ഞാന്‍ മുന്നോട്ട് തന്നെ നടന്നു.

ആ സമയം എതിര്‍വശത്ത്‌ നിന്ന് മറ്റൊരു വഴിയിലൂടെ ഒരു നാല്‍വര്‍ സംഘം കയറി വന്നു. ഒരു പെണ്ണും മൂന്നാണും. ഈ പത്ത് മണി കഴിഞ്ഞ സമയം ഈ പെണ്‍കുട്ടി എവിടെ പോകുന്നു എന്ന് ഞാന്‍ ചിന്തിച്ചാല്‍ നിങ്ങള്‍ പറയും ഇതെവനെടാ ഈ സദാചാരവാദി എന്ന്. ഓ.. അല്ല കപടസദാചാരവാദി. അതെന്താ ഒരു പെണ്‍കുട്ടിക്ക്‌ പത്ത് മണിക്ക് ശേഷം അവളുടെ സുഹൃത്തുക്കളുടെ കൂടെ പുറത്ത് പൊയ്ക്കൂടെ എന്ന ചോദ്യവും നിങ്ങളുടെ പലരുടേയും മനസ്സില്‍ അലയടിക്കുന്ന ശബ്ദവും എനിക്ക് കേള്‍ക്കാം. പക്ഷേ എനിക്കെന്തുകൊണ്ടോ അങ്ങനെ ഒരു ചിന്തയാണ് മനസ്സില്‍ വന്നത്. എല്ലാവരും എന്നോട് പൊറുക്കുക. ഞാനൊരു സാധാരണക്കാരനാണ്. ഒരു പെണ്‍കുട്ടിയും കൂടെ മൂന്ന് പയ്യന്മാരും എന്നത് എന്തോ എനിക്കത്ര ദഹിച്ചില്ല. ചിലപ്പോള്‍ അതെന്‍റെ ചിന്താശേഷിയുടെ കുറവായിരിക്കാം. എന്നാലും ഇനി ഞാന്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കും ഒരു പക്ഷേ എന്‍റെ ചിന്തകളുമായി യോജിക്കാന്‍ കഴിഞ്ഞേക്കും.

നാല് പേരുടേയും ചലനങ്ങള്‍ അത്ര പന്തിയായിരുന്നില്ല. അമിതമാകാതെ കുറച്ച് അകത്ത് ചെന്നിട്ടുണ്ടെന്ന കാര്യം ഏകദേശം ഉറപ്പാണ്. എല്ലാവരും എന്തൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്. ഒന്നും വ്യക്തമല്ല. അവര്‍ ആ പെണ്‍കുട്ടിയുടെ പടം പല തരത്തില്‍ നിര്‍ത്തി എടുക്കുന്നുണ്ട്. സംസാരത്തിനിടക്കും അത് തുടരുന്നുണ്ട്. മൂന്നു പേരും മാറി മാറി ആ കുട്ടിയുടെ പടം എടുത്തുകൊണ്ടേ ഇരിക്കുന്നു. പെണ്‍കുട്ടി മറുത്തൊന്നും പറയാതെ നിന്ന് കൊടുക്കുന്നുമുണ്ട്‌. അത് കണ്ടപ്പോള്‍ എനിക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വേണ്ടെന്ന് വിചാരിച്ചെങ്കിലും ഞാന്‍ അങ്ങോട്ട്‌ തന്നെ നോക്കി. അത് കണ്ട് കൂട്ടത്തിലൊരു പയ്യന്‍ എന്നോട്..

"താനെന്താടോ ഇങ്ങോട്ട് നോക്കണേ?"

"ഒന്നൂല്ല". ഒന്നൂല്ല എന്നല്ലാതെ ഞാനെന്ത് പറയാനാ അപ്പോ..

ഞാനാലോചിച്ചത്  മൊത്തം ഇന്ന് രാത്രി തന്നെയോ അല്ലെങ്കില്‍ നാളെയോ ആ പെണ്‍കുട്ടിയുടെ ചിത്രം ഇന്‍റര്‍നെറ്റില്‍ പല തരത്തില്‍ മാറ്റി വരുകയാണെങ്കില്‍, അത് ആ കുട്ടിയുടെ ആരെങ്കിലും കാണുകയാണെങ്കില്‍, എന്നൊക്കെയായിരുന്നു. പക്ഷേ ആ പെണ്‍കുട്ടിക്ക് അങ്ങനെ ഉള്ള ചിന്തകള്‍ ഉണ്ടെന്ന് തോന്നിയില്ല. അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കാന്‍ ഉള്ള ശേഷി ആ സമയത്ത് ഉണ്ടായിരുന്നിരിക്കില്ല. പെര്‍ക്കിന്‍റെ പരസ്യത്തില്‍ കാണുന്നത് പോലെ "പപ്പയെ" പറ്റിച്ച് കാമുകനെ കാണണം എന്നതാണല്ലോ ഇപ്പോഴത്തെ ഒരു രീതി. പാവം അച്ഛന്മാര്‍ - അവരെന്തറിവൂ ഈ ലോകക്രമത്തിന്‍ താളഭംഗങ്ങള്‍?

"ഒന്നൂല്ലെങ്കില്‍ പിന്നെ ഞങ്ങളെ നോക്കുക്കയാണോ ചെയ്യുക?" മറ്റൊരുത്തന്‍

"ഇവിടെ ഈ സമയത്ത് വേറെ ആരും ഇല്ലല്ലോ നോക്കാന്‍" എന്ന് ഞാന്‍.

"വേറെ ആരെങ്കിലും ഉണ്ടെങ്കില്‍ അങ്ങോട്ട്‌ നോക്കുമായിരുന്നോ?" ആ പെണ്‍കുട്ടിയാ...

"അതറിയില്ല. ചിലപ്പോ. അങ്ങനെ ഒരു സാധ്യത തള്ളിക്കളയാന്‍ പറ്റില്ലല്ലോ".

"വേറെ ആരും ഇല്ലാത്തത് കൊണ്ട് ഞങ്ങളെ നോക്കണോ. ആരേയും നോക്കാതെ ജീവിക്കാന്‍ പറ്റില്ലേ?" നാലാമനാ...

 "അതെങ്ങനെ?കണ്ണുകള്‍ നോക്കനല്ലേ? ഈ ലോകത്തെ, ദാ ആ നക്ഷത്രങ്ങളെ, അമ്പിളിഅമ്മമനെ, പിന്നെ ഇപ്പോ നിങ്ങളെയും. അതിലെന്താ തെറ്റ്? പ്രത്യേകിച്ചും ഇവിടെ മറ്റാരും ഇല്ലാത്ത സ്ഥിതിക്ക്. നമ്മള്‍ അഞ്ച് പേര്‍ മാത്രം. അത് പോട്ടെ എവിടെ പോയി വരുന്നു നിങ്ങള്‍ ഈ പാതിരാത്രിക്ക്?"

"താനെവിടെ പോയി വരുന്നു?" എന്നായി അവര്‍.

"ഞാനൊരു സുഹൃത്തിന്‍റെ വിവാഹസല്‍ക്കാരത്തില്‍ പങ്കു കൊണ്ട് വരുന്നു".

"ഞങ്ങളും അങ്ങനെ തന്നെ, എന്തേ?'

"അല്ല. ഈ ഇരുട്ടത്ത്, ഇവിടെ വെച്ച് തന്നെ വേണോ ആ കുട്ടിയുടെ പടമെടുക്കാന്‍ എന്നൊരാലോചന".

"അത് ഞങ്ങളുടെ സൗകര്യം" 

"ആണ് നിങ്ങളുടെ സൗകര്യം തന്നെയാണ്. ഞാന്‍ ചിന്തിച്ചത് പറഞ്ഞെന്നേ ഉള്ളൂ. അല്ലാതെ നിങ്ങളെ തടയാനൊന്നും പറ്റില്ലല്ലോ. എനിക്ക് ചിന്തിക്കാമല്ലോ?"

"താനെന്തെങ്കിലും ചെയ്യ്‌"

 അവര്‍ അവരുടെ പ്രവൃത്തി തുടര്‍ന്ന് മുന്നോട്ട് നടന്നു. കുറച്ചു ദൂരം മുന്നോട്ട് പോയി ആ പെണ്‍കുട്ടി ഒരു വീട്ടിലേക്ക്‌ കയറി പോയി. ആണ്‍കുട്ടികള്‍ പിന്നെയും മുന്നോട്ട്. ഞാന്‍ എന്‍റെ വഴിക്കും. പക്ഷേ എന്‍റെ ചിന്തയില്‍ അത് അപ്പോഴും ഉണ്ടായിരുന്നു. മറ്റ് പല സ്ഥലത്തും നടന്ന സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കപ്പെട്ടില്ലല്ലോ എന്ന സമാധാനത്തോടെ. ഇവിടെ ഈ സാഹചര്യത്തില്‍ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അതിന് ധാര്‍ഷ്ട്യവും കാരണമായേനെ. മറ്റാരുടേതുമല്ല ആ പെണ്‍കുട്ടിയുടെ. ആ പെണ്‍കുട്ടിയോട് എനിക്കിത്രയേ പറയാനുള്ളൂ...നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ എന്തിരിക്കുന്നു? നഷ്ടം നിങ്ങളുടേതല്ല കുട്ടീ... വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്ന, നിങ്ങള്‍ "പെര്‍ക്ക്" കൊടുത്ത് 'മയക്കി'യിരിക്കുന്നവര്‍ക്കാണ് നഷ്ടം.. അവര്‍ക്ക്‌ നഷ്ടപ്പെട്ടത് നിങ്ങളെ കുറിച്ചുള്ള വിശ്വാസമാണ്..പക്ഷേ അതവരറിയുന്നില്ലല്ലോ..അറിയുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിരിക്കും..

--------------------------------- ശ്രീകാന്ത്‌ മണ്ണൂര്‍
--------------------------------- 14/12/2013

2013 നവംബർ 20, ബുധനാഴ്‌ച

ആ വെളുത്തരൂപം

പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന ഒരു കാലം. ഒരു മാസം കൂടിയേ ആ ദിവസങ്ങളിലേക്ക് ദൂരമുള്ളൂ എന്ന ചിന്ത എല്ലാവരേയും വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. അതിന്‍റെ പരിണിത ഫലമായിരുന്നു രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്ത പഠനം. എല്ലാവരും എപ്പോഴും പഠിക്കില്ല. പക്ഷേ ഏതു സമയത്തും ഒരാളെങ്കിലും പഠിക്കുന്നുണ്ടാവും എന്നതാണ് ഞങ്ങള്‍ താമസിക്കുന്ന വീട്ടിലെ പ്രത്യേകത. അങ്ങനെ അല്ലാത്തത് ഭക്ഷണം കഴിക്കുമ്പോഴോ അത് കഴിഞ്ഞ് കുറച്ച് സമയം "കത്തി" വെക്കുമ്പോഴോ മാത്രമാണ്. ഞങ്ങള്‍ ഏഴു പേര്‍. ഒരു സ്ഥലത്ത് ഒരുമിച്ച് താമസിച്ച് പരീക്ഷക്ക്‌ പഠിക്കാം എന്ന ഉദ്ദേശത്തോടെ ഒരു വീട്ടില്‍ താമസിക്കുന്നവര്‍. ഞങ്ങള്‍ ബിരുദത്തിന് പഠിക്കുന്നു. എ എം ഐ ഇ എന്ന് പറയും. വിദൂരവിദ്യാഭ്യാസം വഴിയായത് കൊണ്ടും എല്ലാ വിഷയങ്ങളും ഒരുമിച്ച് എഴുതാന്‍ നിയമം അനുവദിക്കാത്തത് കൊണ്ടും ചില സ്വാതന്ത്ര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് പഠന വിഷയങ്ങളിലോ അളവിലോ എന്തെങ്കിലും കുറവുള്ളതായി തോന്നിയിട്ടുമില്ല. 

തൊടുപുഴ കോലാനി ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ തൊട്ടടുത്തുള്ള വീട്ടിലാണ് വാസം. വീട്ടുമുറ്റത്ത് നിന്നാല്‍ അമ്പലം കാണാം. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഭക്തി അല്പം കൂടിയോ എന്ന് സംശയം. പരീക്ഷയും അതിന് കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തൊട്ടു മുമ്പില്‍ തന്നെ കുളമാണ്. അമ്പലക്കുളം. ഞങ്ങള്‍ താമസം തുടങ്ങിയ കാലത്ത് പായല്‍ പിടിച്ച് കിടക്കുകയായിരുന്നു. ശാന്തിക്കാരും ചില നാട്ടുകാരും മാത്രമേ അവിടെ കുളിക്കാറുണ്ടായിരുന്നുള്ളൂ. മൂന്നു നാലു മാസം കഴിഞ്ഞപ്പോള്‍ അത് വൃത്തിയാക്കി. നാട്ടുകാര്‍ക്ക് അതൊരു ആഘോഷമായിരുന്നു. ഞങ്ങളും നോക്കി നിന്ന് അതില്‍ പങ്കു കൊണ്ടു.

തൊട്ടടുത്ത്‌ തന്നെയാണ് അമരങ്കാവ്. മൂന്ന്‍ ഏക്കറിലധികമുള്ള കാടിന്‍റെ നടുക്ക് മഴയും വെയിലും കൊള്ളുന്ന വനദുര്‍ഗ്ഗയാണ് പ്രതിഷ്ഠ. അവിടുന്ന് ആരും ഒരു ചുള്ളിക്കൊമ്പ് പോലും ഓടിക്കാന്‍ ധൈര്യപ്പെടില്ല. ആ വനം തന്നെ ദേവിയാണെന്നാണ് വിശ്വാസം. വനം സംരക്ഷിക്കാന്‍ പൂര്‍വ്വികര്‍ കാണിച്ച ബുദ്ധി. ഭക്തിക്ക് ഭക്തിയും കൂടെ പരിസ്ഥിതി സംരക്ഷണവും. അവിടുത്തെ നിശബ്ദത വാല്ലാതെ ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. തൊട്ടടുത്ത്‌ ഒരു വായനശാല. വല്ലപ്പോഴുമുള്ള ടിവി കാണലും ചിലപ്പോള്‍ പത്രം വായനയും അവിടുന്നായിരുന്നു. അത് നടത്തിക്കൊണ്ട് പോകുന്നയാളുടെ പേര് എനിക്കോര്‍മ്മയില്ല. പക്ഷേ വിവാഹം പോലും വേണ്ടെന്ന് വെച്ച് പുസ്തകങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഒരാള്‍. ഞങ്ങള്‍ക്ക്‌ അദ്ദേഹം ഒരദ്ഭുതമായിരുന്നു. വളരെ സൗമ്യന്‍. അങ്ങനെ ആരോടെങ്കിലും അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല.

അങ്ങനെ ജീവിതം പഠനവും അല്പം ഭക്തിയും ഒക്കെയായി അങ്ങനെ നീങ്ങുകയായിരുന്നു. പെട്ടന്നൊരു ദിവസം ഭയങ്കരമായ ഒരു സംഭവം നടന്നു എന്നൊന്നുമല്ല ഞാന്‍ പറയാന്‍ പോകുന്നത്.  അന്ന് ഞങ്ങള്‍ അത്താഴമൊക്കെ കഴിച്ച് കുളത്തിന്‍റെ പടവില്‍ പതിവ്‌ 'കത്തിയില്‍' മുഴുകി ഇരിക്കുകയായിരുന്നു. ആകാശത്തിന് കീഴിലും മുകളിലുമുള്ള എന്ത് കാര്യത്തെപ്പറ്റിയും ആധികാരികമായി ഞങ്ങള്‍ സംസാരിക്കുന്ന ഒരു സമയമാണത്. എല്ലാവര്‍ക്കും എന്തൊരു വിവരമാണെന്നോ ഓരോരോ കാര്യങ്ങളെ പറ്റി. ആ വിഷയത്തിലെ വിദഗ്ദ്ധര്‍ പോലും ഇങ്ങനെ സംസാരിക്കില്ല. അങ്ങനെ എന്തൊക്കെയോ സംസാരിച്ച കൂട്ടത്തില്‍ വിഷയം പ്രേതങ്ങളെ പറ്റിയായി. പ്രേതങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടി ഒക്കെ തോന്നും. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും, എത്ര ധൈര്യം സംഭരിച്ചാലും മനസ്സിന്‍റെ ഏതൊക്കെയോ കോണില്‍ ആ പേടി അങ്ങനെ കിടക്കും. അത് മനുഷ്യസ്വഭാവമാണ്. ഇല്ല എന്ന് ബോധ്യമുണ്ടെങ്കിലും ഉണ്ടെന്ന ഒരുതരം സങ്കല്‍പ്പം.

പലരും അവരുടെ അനുഭവം അല്ലെങ്കില്‍ കേട്ട കഥകള്‍ ഒക്കെ അവിടെ നിരത്തി. ആധികാരികമായി തന്നെ എല്ലാവരും പ്രേതവും യക്ഷിയും ഉണ്ടെന്ന് പറയാതെ പറഞ്ഞു. പ്രേതകഥകള്‍ കേട്ട് കഴിഞ്ഞാല്‍ മനസ്സിനൊരു കുഴപ്പമുണ്ട്, അത് ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കും. പ്രത്യേകിച്ചും രാത്രിയിലാണ് കഥ കേള്‍ക്കുന്നതെങ്കില്‍. നടക്കുമ്പോള്‍ പിന്നില്‍ ആരോ ഉണ്ടെന്നൊരു തോന്നല്‍. പെട്ടെന്ന് തിരിഞ്ഞു നോക്കും. ഒരു പൂച്ചക്കുട്ടി പോലും ഉണ്ടാവുകയുമില്ല. അന്നും അങ്ങനെ ഒക്കെ എനിക്കും തോന്നി. കുളത്തിന്‍റെ അങ്ങേ കരയില്‍ ആരോ ഞങ്ങളെ നോക്കുന്നു എന്നൊരു തോന്നല്‍. ദൂരെ, വഴിയുടെ അങ്ങേ അറ്റത്ത് നിന്ന് ആരോ വരുന്നുണ്ടെന്ന തോന്നല്‍. പക്ഷേ ആരും ഉണ്ടായിരുന്നില്ല.

കുറച്ചു നേരം കൂടി എന്തൊക്കെയോ പറഞ്ഞ് ഞങ്ങള്‍ പഠനം തുടര്‍ന്നു. ഞാന്‍ പഠിക്കാന്‍ ഇരിക്കുന്നത് ജനാലക്കടുത്താണ്. ജനലിലൂടെ പുറത്തേക്ക് കാണുന്ന വിധത്തിലാണ് ഞാനും ഒരു കൂട്ടുകാരനും പഠിക്കാനിരിക്കുക. അവിടെ ഇരുന്നാല്‍ പുറത്തെ കവുങ്ങുകളും തെങ്ങുകളും കാണാം. അതിന്‍റെ പിന്നിലായി കൈതച്ചക്ക തോട്ടമാണ്. അത് അങ്ങനെ കാണാന്‍ പറ്റില്ല. അമ്പലത്തിന്‍റെ ഒരു ഭാഗവും അവിടിരുന്നാല്‍ കാണാം. ഇതൊക്കെ പകലത്തെ കാര്യമാണ് കേട്ടോ? രാത്രിയില്‍ ഇരുട്ടല്ലാതെ മറ്റെന്ത് കാണാന്‍? നിലാവുണ്ടെങ്കില്‍ അങ്ങിങ്ങ് ചില വെളിച്ചങ്ങളും കാണാന്‍ പറ്റും.

ഞാന്‍ പഠനം തുടരുകയായിരുന്നു. മുമ്പ് സംസാരിച്ച കാര്യങ്ങള്‍ ഞാന്‍ വീണ്ടും എപ്പോള്‍ ആലോചിച്ചു തുടങ്ങി എന്നറിയില്ല. എന്‍റെ ചിന്തകള്‍ കാട് കയറി തുടങ്ങിയിരുന്നു. അപ്പോഴാണ്‌ ഒരു വെളുത്തരൂപം മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതായി തോന്നിയത്. അത് ഒരു യക്ഷി ആണെന്നും അത് ജനലിന്‍റെ അടുത്തേക്ക് വരുന്നതായും മറ്റും ഞാന്‍ ഭാവനയില്‍ കണ്ട് തുടങ്ങിയിരുന്നു. ആ രൂപം മെല്ലെ വലുതാകുന്നതായും എനിക്ക് തോന്നി. ആ യക്ഷി എന്നെ എന്ത് ചെയ്യും എന്നൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്നാരോ എന്‍റെ ചുമലില്‍ തൊട്ടു...ആരോ എന്നെ വിളിച്ചു...

"എടാ"

"എന്‍റെമ്മോ" എന്നും പറഞ്ഞ് ഞാന്‍ ഞെട്ടി കസേരയില്‍ നിന്നെഴുന്നേറ്റു.

അതിലും വലിയൊരു "എന്‍റെമ്മോ" ഞാനപ്പോള്‍ പിന്നില്‍ നിന്നും കേട്ടു. പുസ്തകവും പേനയും ഒക്കെ താഴെ വീണു. അപ്പോഴാണ്‌ സംഭവം മനസ്സിലായത്‌. ഞാനിങ്ങനെ ആലോചിച്ചിരിക്കുന്ന കണ്ടപ്പോള്‍ കൂട്ടുകാരന്‍ വെറുതെ ഒന്ന് പേടിപ്പിക്കാന്‍ വന്നതായിരുന്നു. പക്ഷേ അവനും കൂടെ പേടിക്കേണ്ടി വന്നു. അവനറിഞ്ഞിരുന്നില്ലല്ലോ ഞാന്‍ യക്ഷികളെ പറ്റിയാണ് ആലോചിച്ചോണ്ടിരുന്നതെന്ന്. ഞാന്‍ അവനാ വെളുത്തരൂപം കാണിച്ചു കൊടുത്തു. അതൊരു രൂപമൊന്നുമായിരുന്നില്ല. രണ്ടു കവുങ്ങുകളുടെ ഇടയിലൂടെ വെളിച്ചം വരുന്നതായിരുന്നു. എന്തായാലും അതൊരു രാത്രി ചര്‍ച്ചയ്ക്ക് വഴി തെളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അന്നത്തെ പഠനവും അതോടെ നിന്നു.

---------------------------- ശ്രീകാന്ത്‌ മണ്ണൂര്‍
---------------------------- 19/11/2013

2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

മയില്‍





P\en-¶-cn-In-se a-c-¨nÃbn \oeþ
hÀ-®hpw Nm-en-¨p \o-bn-cp¶p.
]o-enbn ]qin-b ]-¨-¸-In«pw
Nn-d-In-¶-Sn-bn-se X-hn-«n-sâ amäpw
an-gn-IÄ-X³ Np-än-se sh-Ån--¯n-f-¡hpw
t\m-¡n Rm-t\-sd-t\-cw a-d¶p.

]o-en hn-SÀ-¯phm³ aSn-tbm-sS \n¶pþ
Bsctbm tX-Sp-¶p an-gnIÄ.
\n-sâ-bm-\S-\w Im-Wp-hm³ sImXn-tbmsSþ
Im-¯n-cp-s¶m-cp-]m-Sp t\cw.
kwi-b-tam-ep-¶ I-®n\m \o-sbs¶þ
I-gp-s¯m-Sn-¨pw D-bÀ-¯nbpw t\m-¡n-\n¶p.
F-s¶bpw a-säm-cp i-{Xp-hm-bn Iണ്ടുthm?
CÃnà Rm³ \n-s¶ Ip-äw ]-d-bp-hm³.

\n-sâ-bo- _m-lyamw A-g-In\nÂþ
a-Xn-a-d-s¶m-cp-am-{X \n-t¶m-cp th-fbnÂ
t]-Sn-s¸-Sp¯pw im-co-cw tI-«p Rm³
HmÀ¯p-t]mbo-tem-I-{I-a-¯n³ ]n-g-hpIÄ.
tem-I-¯n-sem-¶n\pw ]qÀ-®-X tN-cnÃþ
Cu-iz-c³ tNÀ-t¯m-cp \n-baw,
HmÀ-¡p-I, ku-µ-cy-anÃm-¯sX´pw-þ
im-]-am-bv tXm-¶p-¶-th-f-bnÂ.

þþþþþþþþþþþþþþþþþþ {io-Im-´v a®qÀ
þþþþþþþþþþþþþþþþþþþ 23/10/2013

2013 സെപ്റ്റംബർ 11, ബുധനാഴ്‌ച

എന്‍റെ പ്രിയപ്പെട്ട അദ്ധ്യാപകര്‍


അദ്ധ്യാപനം - ലോകത്തിലെ ഏറ്റവും നല്ല തൊഴില്‍. ഒരുപക്ഷേ അത് വെറും തൊഴില്‍ മാത്രമല്ല, അത് സ്നേഹമാണ്,സേവനമാണ്, അങ്ങനെ പലതുമാണ്. ഞാനൊരു അദ്ധ്യാപകനാണ്. രണ്ട് നിര്‍മ്മാണവൈദഗ്ദ്ധ്യ കലാലയങ്ങളില്‍ (എഞ്ചിനീയറിംഗ് കോളേജ്) അഞ്ച് വര്‍ഷത്തിന് മേല്‍ അദ്ധ്യാപനപരിചയമുണ്ട്. ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥി ആണെങ്കിലും ബന്ധം കൂടുതലും അദ്ധ്യാപനത്തോട് തന്നെ. എനിക്കറിയില്ല ഞാനൊരു നല്ല അധ്യാപകനാണോ എന്ന്? അത് പറയേണ്ടത് ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ്. ഞാനൊരുപക്ഷേ, എന്നല്ല ഒരിക്കലും പൂര്‍ണ്ണമായും നല്ലൊരു അദ്ധ്യാപകനായിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും എനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ ചെയ്തിരുന്നു. ഒരുപക്ഷേ വിദ്യാര്‍ത്ഥികള്‍ക്ക്‌ അത് ശരി എന്ന് തോന്നിയിട്ടുണ്ടാവണമെന്നില്ല. പൊതുവേ നിര്‍മ്മാണവൈദഗ്ദ്ധ്യ കലാലയങ്ങളിലെ അദ്ധ്യാപകര്‍ മന:ശാസ്ത്രം പഠിച്ചവരല്ല. അവര്‍ക്ക്‌ കൂടുതലും ബന്ധം യന്ത്രങ്ങളുമായാണ്. ചിലപ്പോള്‍ അത് കുട്ടികളെ കൈകാര്യം ചെയ്യുന്നതിലും വന്നു പെടുന്നുണ്ടാവാം. അതിലെനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെങ്കിലും മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു എന്ന് പിന്നെ ചിന്തിക്കുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന് ഞാന്‍ കണ്ടെത്താറുള്ള ന്യായം ഞാനൊരു ഗുരു അല്ലെന്നുള്ളതാണ്. നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുന്നവര്‍ മാത്രമേ ഗുരു എന്ന പേരിന് അനുയോജ്യരാകുന്നുള്ളൂ. അദ്ധ്യാപകര്‍ ശമ്പളം പറ്റി ജോലി ചെയ്യുന്നവരാണ്. ഗുരു മിക്കപ്പോഴും അദ്ധ്യാപകനാണ്. ഫലം കാംക്ഷിക്കാതെ പഠിപ്പിക്കുന്നവരാണവര്‍. അവര്‍ പ്രതീക്ഷിക്കുന്ന ഫലം ശിഷ്യന്‍ നല്ല മനുഷ്യനാവുക എന്നുള്ളതാകുന്നു. അദ്ധ്യാപകന്‍ എപ്പോഴും ഗുരു അല്ല. കാരണം അദ്ദേഹം ശമ്പളം ആഗ്രഹിച്ച് തന്നെയാണ് പഠിപ്പിക്കല്‍ എന്ന കര്‍മ്മം ചെയ്യുന്നത്. പക്ഷേ അദ്ദേഹം ചിലപ്പോഴൊക്കെ ഗുരസ്ഥാനം ഏറ്റെടുക്കുന്നുണ്ട്. അദ്ധ്യായനത്തില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തരുമ്പോള്‍ അദ്ദേഹം ഒരു ഗുരുവായി രൂപാന്തരം പ്രാപിക്കുന്നു. അങ്ങനെ പലപ്പോഴും എനിക്ക് ഗുരുക്കന്മാരായി തീര്‍ന്നിട്ടുള്ള ചിലരെയാണ് ഞാനിവിടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നത്.

കൂടാളി ഹൈ സ്ക്കൂള്‍ - കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ വിദ്യാലയം. ഒരു പക്ഷേ കേരളത്തില്‍ തന്നെ, കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി കൂടുതല്‍ വിജയശതമാനം നേടുന്ന ഒരു വിദ്യാലയം. ഇവിടെ പഠിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു സുകൃതമായി കരുതുന്ന ഒരുവനാണ് ഞാന്‍. എന്‍റെ ഹൃദയത്തോട് ചേര്‍ന്ന്‍ നില്‍ക്കുന്ന എന്‍റെ വിദ്യാലയം. ശ്രീ ഒഎന്‍വി പാടിയത് പോലെ നെല്ലിമരവും മറ്റും ഇല്ലെങ്കിലും ഗൃഹാതുരത്വത്തോടെ മാത്രമേ ഞാന്‍ ഈ പള്ളിക്കൂടത്തെ ഓര്‍മ്മിക്കാറുള്ളൂ. ഇവിടുത്തെ സഹപാഠികളും അദ്ധ്യാപകരും അത്രമാത്രം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ അദ്ധ്യാപകദിനം വീണ്ടും അവരില്‍ പലരേയും എന്‍റെ മനസ്സിലേക്ക് കൊണ്ടെത്തിച്ചു. ആ ചിന്തകളില്‍ നിന്നാണ് ഈ കുറിപ്പ്‌.

പൊതുവേ മലയാളസാഹിത്യം എനിക്കിഷ്ടമാണ്. എന്നെ പഠിപ്പിച്ച മലയാളാദ്ധ്യാപകര്‍ക്ക് എന്നോടൊരു പ്രത്യേക സ്നേഹമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപക്ഷേ എല്ലാരേയും പോലെ മാത്രമേ അവര്‍ എന്നേയും കണ്ടിട്ടുണ്ടാവൂ. ഞാന്‍ കൂടുതല്‍ മലയാളത്തില്‍ ശ്രദ്ധിക്കുന്നത് കൊണ്ട് അവര്‍ കൂടുതല്‍ എന്നേയും ശ്രദ്ധിക്കുന്നുണ്ടാവാം. അതില്‍ നിന്നായിരിക്കും എനിക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടായത്‌. എങ്കിലും മലയാള അദ്ധ്യാപകരോട് എനിക്ക് കുറച്ചധികം ഇഷ്ടക്കൂടുതലുണ്ടെന്ന്‍ തോന്നിയിട്ടുണ്ട്. ഏഴാം തരത്തില്‍ രാഘവന്‍മാഷ്‌ (ഇ പി ആര്‍ വേശാല എന്നറിയപ്പെടുന്നു), എട്ടാം തരത്തില്‍ നാരായണന്‍മാഷ്‌, ഒമ്പതില്‍ കുഞ്ഞിരാമന്‍മാഷ്‌, പത്തില്‍ പുഷ്പവല്ലി ടീച്ചര്‍. ഇതില്‍ എന്നെ കൂടുതല്‍ സ്വാധീനിച്ചത് രാഘവന്‍ മാഷും പുഷ്പവല്ലി ടീച്ചറും ആണെന്ന് തോന്നുന്നു.

അദ്ധ്യാത്മരാമായണത്തിലെ ഒരു ഭാഗം എടുക്കുമ്പോള്‍ ഒരു ദിവസം രാഘവന്‍മാഷ്‌ സുന്ദരകാണ്ഡത്തെ കുറിച്ച് പറഞ്ഞു തന്നു. എഴുത്തച്ഛന്‍റെ രാമായണത്തിലെ ഏറ്റവും വിഷമം പിടിച്ച ഭാഗം. അതിലെ പത്തു വരികള്‍ പിറ്റേന്ന് പഠിച്ചു കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിറ്റേന്ന് അദ്ദേഹം ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ഞാനൊഴികെ ആരും ആ ഭാഗം പഠിച്ചിരുന്നില്ല. അന്ന് അഭിമാനത്തോടെ "സകലശുകകുല വിമല തിലകിത കളേബരേ സാരസ്യ പീയൂഷ സാരസര്‍വ്വസ്വമേ..." എന്ന് തുടങ്ങുന്ന ആ കവിതാശകലം ഉച്ചത്തില്‍ ചൊല്ലിയ രംഗം ഇന്നും എന്‍റെ കണ്‍മുന്‍പിലുണ്ട്. അന്നാണ് എനിക്ക് മനസ്സിലായത്‌ എനിക്ക് സാഹിത്യം അത്യാവശ്യം വഴങ്ങുമെന്ന്‍. അന്നതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും വിഷമം പിടിച്ച വരികള്‍ ചൊല്ലിയ എന്നെ രാഘവന്‍മാഷ്‌ അഭിനന്ദിച്ചപ്പോഴുണ്ടായ   സന്തോഷത്തിന് പകരം വെയ്ക്കാന്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല. അതുകൊണ്ടാണല്ലോ ഇന്നും അതങ്ങനെ പച്ചപിടിച്ച് മനസ്സില്‍ ഉള്ളത്.

ധര്‍മ്മരാജ എന്ന ശ്രീ സി വി രാമന്‍പിള്ളയുടെ കൃതിയായിരുന്നു പത്താം തരത്തിലെ ഞങ്ങളുടെ ഉപപാഠപുസ്തകം. അതിലെ കടുകട്ടി വാക്യങ്ങളുടെ മലയാളവിവര്‍ത്തനം ഓരോ പുറത്തിലും താഴെ വിവരിച്ചിട്ടുണ്ടാവും. അത് ഇല്ലെങ്കില്‍ അതൊക്കെ വായിച്ച് മനസ്സിലാക്കാന്‍ പാടുപെടും. ആ പുസ്തകം ഒരു നാല്‍പ്പത്തി അഞ്ച് തവണയെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ടാവും. പത്താം തരം തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ ഞാന്‍ ധര്‍മ്മരാജ വായിച്ചിട്ടുണ്ടെന്ന വിവരം പുഷ്പവല്ലി ടീച്ചര്‍ എന്‍റെ അമ്മ വഴി അറിഞ്ഞിരുന്നു. ആദ്യ ദിവസം തന്നെ പുസ്തകത്തെ പറ്റി എന്നോട് അഭിപ്രായം ചോദിച്ചു. അങ്ങനെ ഒരു നിരൂപണം നടത്താനൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ വീണ്ടും ഞാനൊരു താരമായി. ആ പള്ളിക്കൂടത്തില്‍ പത്താം തരത്തില്‍ മാത്രമേ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചുണ്ടാവൂ. അതുവരെ പ്രത്യേകം ക്ലാസിലാണ് ഇരിക്കുക.

പുഷ്പവല്ലി ടീച്ചര്‍ ആവശ്യപ്പെട്ട ഒരു കാര്യം മാത്രം എനിക്ക് സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അത് മലയാളത്തില്‍ ബിരുദമെടുക്കണമെന്ന ടീച്ചറുടെ അഭിപ്രായമായിരുന്നു. നിര്‍മ്മാണവൈദഗ്ദ്ധ്യത്തിന്‍റെ വഴിയിലേക്ക് വഴിമാറിയപ്പോള്‍ ഞാനാ വാഗ്ദാനം സൗകര്യപൂര്‍വ്വം മറന്നു. ഇന്നും എനിക്കതില്‍ വിഷമമുണ്ട്. പക്ഷേ അതിലേക്ക് ഒരു തിരിച്ചു പോക്ക് ഇനി സാധ്യമാണെന്ന് തോന്നുന്നില്ല. എന്‍റെ പ്രിയപ്പെട്ട അദ്ധ്യാപിക എന്‍റെ വാഗ്ദാന ലംഘനത്തിന് എനിക്ക് മാപ്പ് തരും എന്നെനിക്കറിയാം.

ഞാനിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം രണ്ട് പേരാണ്. എട്ട് മുതല്‍ പത്ത് വരെ എന്നെ ഭൗതികശാസ്ത്രം പഠിപ്പിച്ച ഇന്ദിര ടീച്ചറും, പത്താം തരത്തില്‍ കണക്ക്‌ പഠിപ്പിച്ച ചന്ദ്രിക ടീച്ചറും. എന്നെ പള്ളിക്കൂടത്തില്‍ ഭൗതികശാസ്ത്രം ഇന്ദിര ടീച്ചറല്ലാതെ മറ്റാരും പഠിപ്പിച്ചിട്ടില്ല. ആ ഒരു അഭിമാനം എനിക്കെന്നുമുണ്ട്. ഒരേ ഒരു തവണ പഠിച്ചുകൊണ്ടു ചെല്ലാത്തതിന് ടീച്ചറുടെ കൈയ്യില്‍ നിന്ന് അടിയും കിട്ടിയിട്ടുണ്ട്. അത് പത്താം തരത്തില്‍ വെച്ചാണെന്ന് തോന്നുന്നു. അന്ന് പലര്‍ക്കും അടി കിട്ടി എന്നാണെന്‍റെ ഓര്‍മ്മ. ടീച്ചറുടെ ക്ലാസ്സില്‍ അങ്ങനെ ആരും പഠിക്കാതെ ചെല്ലാറില്ല. പക്ഷേ അന്ന് ഒട്ടുമിക്കപേരും പഠിക്കാതെ ആണ് ചെന്നതെന്ന് തോന്നുന്നു. കാരണം എത്ര ആലോചിച്ചിട്ടും ഓര്‍മ്മയിലേക്ക് വരുന്നില്ല.

കണക്ക്‌-ഗണിതശാസ്ത്രം-മറ്റ് പലരുടേയും പേടിസ്വപ്നം എന്നത് പോലെ എന്‍റെയും പേടി ആയിരുന്നു കണക്ക്‌. അമ്മ നല്ല രീതിയില്‍ പഠിപ്പിച്ചു തരുമെങ്കിലും അമ്മയുടെ രീതി എന്തോ എനിക്ക് അത്ര പഥ്യമല്ല. അതുകൊണ്ട് തന്നെ കണക്കില്‍ എപ്പോഴും മാര്‍ക്ക്‌ കുറവ്. പത്താം തരം വരെ ഇതായിരുന്നു സ്ഥിതി. പത്താം തരത്തില്‍ പക്ഷേ സ്ഥിഗതികള്‍ ആകെ കീഴ്മേല്‍ മറിഞ്ഞു. കാല്‍ക്കൊല്ല പരീക്ഷയ്ക്ക് എനിക്ക് എണ്‍പത് ശതമാനം മാര്‍ക്ക്‌. അമ്മയ്ക്കൊന്നും വിശ്വസിക്കാനേ കഴിഞ്ഞിട്ടില്ല. പിന്നെയുള്ള പരീക്ഷയ്ക്കും അത് കൂടി. എണ്‍പത്തിഏഴ് ശതമാനത്തില്‍ എത്തിയേ പത്താം തരം ഞാന്‍ അവസാനിപ്പിച്ചുള്ളൂ. ചിലര്‍ക്ക് അത് വലിയ സംഘ്യ ആയിരിക്കില്ല. മിക്കവാറും കഷ്ടി കരകയറുന്ന എനിക്ക് കണക്കില്‍ അത് വലിയ ഒരു സംഘ്യയാണ്. ഒരു പക്ഷേ നൂറ് ശതമാനത്തിനും മേലെ. ഈ പറഞ്ഞതൊന്നും എന്‍റെ കഴിവല്ല. ഇതിന്‍റെ മൊത്ത അവകാശം ചന്ദ്രിക ടീച്ചര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ്. ടീച്ചറാണ് കണക്കിനെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചത്. ഇപ്പോഴും ഞാനും കണക്കും തമ്മില്‍ അത്ര സ്നേഹത്തിലൊന്നും അല്ലെങ്കിലും വെറുപ്പ് ഇല്ലാതാക്കിയത് ടീച്ചറാണ്.

രണ്ട് പേരെ കുറിച്ച് കൂടി ഓര്‍മ്മിച്ച് ഈ കുറിപ്പ്‌ അവസാനിപ്പിക്കാം എന്ന് തോന്നുന്നു. ഒരാള്‍ എട്ടില്‍ സാമൂഹ്യശാസ്ത്രവും ഒമ്പതില്‍ ഇംഗ്ലീഷും എടുത്ത അനൂപ്‌മാഷ്‌. മറ്റൊരാള്‍ എട്ടിലും പത്തിലും ജീവശാസ്ത്രമെടുത്ത നന്ദിനി ടീച്ചര്‍. എന്‍റെ സുഹൃത്ത് പ്രഫുലിന്‍റെ അമ്മ. ചരിത്രം എനിക്കിഷ്ടപ്പെട്ട സംഗതി ആയിരുന്നു. പക്ഷേ ഇംഗ്ലീഷ്, അന്നുമതെ ഇന്നുമതെ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. ആദ്യം ചരിത്രം പഠിപ്പിച്ചത് കൊണ്ടാവാം അദ്ദേഹത്തിന് എന്നെ കാര്യമായിരുന്നു. എന്‍റെ ഭാഗ്യക്കേടിനു അദ്ദേഹം എന്നെ ഇംഗ്ലീഷ് ആണ് ആദ്യം പടിപ്പിച്ചിരുന്നതെങ്കില്‍ - എനിക്കത് ഓര്‍ക്കാന്‍ കൂടി വയ്യ. പലപ്പോഴും തോല്‍വിയുടെ വക്കിലാണ് ഞാന്‍ ഇംഗ്ലീഷ് ജയിക്കാറുള്ളത്. ഇംഗ്ലീഷ് ഭാഷയില്‍ എന്‍റെ കഴിവില്ലായ്മ തിരിച്ചറിഞ്ഞ അദ്ദേഹം എന്നെ പലപ്പോഴും കുറ്റപ്പെടുത്താതെ അടുത്ത തവണ നോക്കാം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. പക്ഷേ "ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ" എന്ന് പറഞ്ഞ പോലെ ഞാനും ഇംഗ്ലീഷും തമ്മിലുള്ള യുദ്ധം ഇന്നും "നൂറ്റാണ്ടുയുദ്ധം" പോലെ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. 

ജീവശാസ്ത്രം എനിക്കത്ര പിടിച്ച സംഗതി ഒന്നുമല്ല. പക്ഷേ നന്ദിനി ടീച്ചറുടെ ക്ലാസില്‍ പേടി കൂടാതെ ഇരിക്കാം എന്നത് മാത്രമായിരുന്നു ഒരാശ്വാസം. ടീച്ചര്‍ ഞങ്ങളെ അങ്ങനെ അടിച്ചതായോന്നും എനിക്ക് തോന്നുന്നില്ല. കണ്ണിന്‍റെയും ചെവിയുടെയുമൊക്കെ ചിത്രം വരക്കാന്‍ വലിയ പാടായിരുന്നു. അത് തന്നെ ആയിരുന്നു അതിനോടുള്ള ഒരിഷ്ടക്കുറവിന് കാരണം.

അദ്ധ്യാപകര്‍ എന്താണെന്നതാണ് അവര്‍ എന്ത് പറയുന്നു എന്നതിനേക്കാള്‍ പ്രധാനം എന്നാരോ പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എന്‍റെ അദ്ധ്യാപകരൊക്കെ ഏറ്റവും മികച്ചവര്‍ തന്നെയാണ്. എന്നിട്ടും എനിക്ക് ഒരു മികച്ച അദ്ധ്യാപകാനാവാന്‍ കഴിഞ്ഞില്ല എന്നിടത്താണ് എന്‍റെ പരാജയം. പക്ഷേ ഇവരുടെയൊക്കെ അദ്ധ്യാപനം അനുഭവിക്കാന്‍ കഴിഞ്ഞിടത്ത് എന്‍റെ ഏറ്റവും വലിയ വിജയവും. അത് ഞാന്‍ നേടിയതല്ല, എനിക്ക് കൈവന്നതാണ്. അതിന് ഞാനാരോട് നന്ദി പറയും???

-------------------------------------------- ശ്രീകാന്ത്‌ മണ്ണൂര്‍

-------------------------------------------- 11/09/2013