2012, ജനുവരി 28, ശനിയാഴ്‌ച

യമുനാതീരം


a[p-c tl-a-´ KoXw
ap-c-focm-K hn-t\mZw
a-Rv-Pp-fXo-c \n-Ip-RvPw
an-gnI-fn hm-k-´-Im-ew

\o-e-¡-S¼n³ ]qhp-IÄ
\n-em-hn-ep-Xn-cp-¶ t\cw
\o-e-¸o-en-I-fpe-ªp
\o BÀ-{Z-bmw tKm-]n-I-bm-bn

]m-Sp-hm-\m-bn-¶p Rm³
]-Xn-tb Xo-c-aWªp
]-e-Im-ew R-§Ä hm-gv¯n-b
]-eXpw a-¬a-d-ªn-cp-¶p

Hm-f-§-fnÃm b-ap\-bn \n¶pw
Hm-Sn-bI-em³ sIm-Xn-¡p-¶p Rm³
H-cn-¡-ep-an-§n-\n h-cm-¯h®w
Hm-Sn-b-I-ep-¶q a-d-bp-¶p Rm³

þþþþþ {io-Im-´v a®qÀ
28þ01þ2012

2012, ജനുവരി 18, ബുധനാഴ്‌ച

പുളിമരം

ഒരു പുളിമരത്തിലെന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ ചിലരൊക്കെ പറയുമായിരിക്കും പുളി ഇരിക്കുന്നു എന്ന്. പക്ഷെ പുളിമരം എന്നത് എനിക്ക് വെറുമൊരു മരം മാത്രം അല്ല. അതിനു കാരണം ഞാന്‍ ആദ്യമായ് നട്ട് പച്ച പിടിച്ച വൃക്ഷം ഒരു പുളി ആണ്. ആ മരം ഇന്നും വീട്ടിന്‍റെ തെക്ക് ഭാഗത്ത്‌ നില്‍പ്പുണ്ട്. അത് കൊണ്ടാണെന്ന് തോന്നുന്നു പുളിമരം എന്നും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ആ പുളിക്ക് ഇപ്പോ ഒരു പതിനേഴു വര്‍ഷം പ്രായമായിട്ടുണ്ടാവും. ആദ്യം കിട്ടുന്ന അല്ലെങ്കില്‍ ആദ്യം ചെയ്യുന്ന എന്ത് കാര്യവും നമുക്ക് പ്രിയപ്പെട്ടതായിരിക്കും അല്ലേ?

അതിനു ഇപ്പോ ഇതൊക്കെ പറയേണ്ട കാര്യം എന്താ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യം ഒരു വല്യ സംഭവം ആണെന്നൊന്നും എനിക്ക് തോനുന്നില്ല. പക്ഷേ എന്നെ എന്ത് കൊണ്ടോ അത് ആകര്‍ഷിച്ചു. അതിനു പ്രത്യേകിച്ചു കാരണം ഒന്നും ഇല്ല. ജീവിതത്തിലെ എല്ലാ സംഭവങ്ങള്‍ക്കും കാരണം കണ്ടു പിടിക്കാന്‍ നമ്മെ കൊണ്ട് കഴിയാറില്ലല്ലോ അല്ലേ?

കഴിഞ്ഞ ഏഴെട്ടു മാസമായി ഞാന്‍ കോയമ്പത്തൂരില്‍ ആണ് ജോലി ചെയ്യുന്നത്. ഇവിടെ ആലന്തുരൈ എന്ന സ്ഥലത്താണ് താമസം. കോയമ്പത്തൂരില്‍ നിന്ന് ഒരു മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്‌താല്‍ (ശിരുവാണി പോകുന്ന വഴിയില്‍) ഇവിടെ എത്താം. വീട്ടുടമസ്ഥന്‍റെ തലയ്ക്കു മുകളിലാണ് വാസം ഉറപ്പിച്ചിരിക്കുന്നത്. ഇവിടെയും വീടിന്‍റെ മുന്‍പില്‍ വഴിയിലായി ഒരു വലിയ പുളിമരം നില്‍പ്പുണ്ട്. ഈ മരത്തിന്‍റെ ഒരു ഭാഗ്യം എന്താണെന്ന് വച്ചാല്‍ വൈകുന്നേരം ഒരു ആറു മണിയോട് കൂടി ഈ പ്രദേശത്തുള്ള കുറേ പക്ഷികള്‍ ചേക്കേറാന്‍ വരും. ഒരു ആറര ആറേ മുക്കാല്‍ വരെ കലപില ശബ്ദം ആ പ്രദേശം മുഴുവന്‍ കേള്‍ക്കാം. ചിലപ്പോഴൊക്കെ അത് നോക്കി നില്‍ക്കുന്നതും ശബ്ദം കേള്‍ക്കുന്നതും ഒരു ആശ്വാസമാണ്. 

കുറച്ചു കാക്കകളും മൈനകളും ചില കുരുവികളും മാത്രം ചേക്കേറിയിരുന്ന മരത്തിലേക്ക് കുറച്ചു ദിവസമായി കുറേ കൊക്കുകളും (അസ്സല് കണ്ണൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ കൊച്ചകള്‍) വരുന്നുണ്ട്. ഇത് കണ്ടപ്പോള്‍ മുതല്‍ പക്ഷി നീരിക്ഷണം ഞാന്‍ പതിവാക്കി. മുപ്പതോളം കൊക്കുകള്‍ വന്നു പുളിമരത്തില്‍ ഇരിക്കും. അവര്‍ വന്നാല്‍ പിന്നെ ബഹളം ഇത്തിരി കൂടും. കാക്കകള്‍ക്കും കുരുവികള്‍ക്കും ഒന്നും അവരുടെ വരവ് അത്ര പിടിചിട്ടില്ലെന്നു തോന്നുന്നു. അവരുടെ വീട് കയ്യേറിയ ഒരു ഭാവം. കൊക്കുകളെ ഓടിക്കാനാണെന്നു തോന്നുന്നു ഉടമസ്ഥര്‍ ഇങ്ങനെ ബഹളം വയ്ക്കുന്നത്. ശല്യം സഹിക്കാന്‍ വയ്യാതാവുമ്പോള്‍ കൊക്കുകള്‍ എല്ലാം കൂടി പറന്നു വേറെ സ്ഥലത്തേക്ക് പോകും. ആ പറക്കലിന് തന്നെ ഒരു ചന്തം ഉണ്ട്. അത് കാണാനാണ് എന്‍റെ ഈ കാത്തിരിപ്പ്‌. അവസാനത്തെ കൊക്കും പറന്നു പോകുന്നതോടെ ശബ്ദം ഒരു വിധം നില്‍ക്കും. പിന്നെ ഓരോന്നായി ഉറക്കത്തിലേക്കു വീഴും. ഈ കൊക്കുകളൊക്കെ എവിടെയാണാവോ ഉറങ്ങുന്നത്? 

ഈ ശ്വേതസന്യാസികളുടെ തപസ്സും (ഇര പിടിക്കാന്‍) അവയുടെ പറക്കലും എന്നും ഒരു കൗതുകമായിരുന്നു. അച്ഛന്‍റെ ഇല്ലത്തിനടുത്തുള്ള വയലില്‍ ഇഷ്ടം പോലെ ഇതിനെ കണ്ടിട്ടുണ്ട്, ചെറുപ്പത്തില്‍. ഇതിനെ വെടി വച്ചു പിടിക്കാനും ചിലരൊക്കെ വന്നിട്ടുണ്ട്. കൊക്കാണെങ്കില്‍ വല്യ ഉപദ്രവകാരിയും അല്ല. എന്നിട്ടും അതിനെ കൊല്ലാനും ആള്‍ക്കാര്‍. കൊന്ന പാപം തിന്നാല്‍ തീരും എന്നാണല്ലോ ഇവരുടെയൊക്കെ ഭാഷ്യം. കുമാരനാശാന്‍ പറഞ്ഞാതാണ് ശരി - "ഇന്നലെ ചെയ്തോരബദ്ധം മര്‍ത്യര്‍ക്കിന്നത്തെ ആചാരമാകാം നാളത്തെ ശാസ്ത്രവുമാകാം". 

എന്തായാലും കാക്കകളുടെയും മൈനകളുടെയും കുരുവികളുടെയും ആ വീട്ടിലേക്കു - പുളിമാരത്തിലേക്ക്, ഇപ്പോള്‍ കുറച്ചു ദിവസമായി ആ പാവം ശ്വേത സന്യാസികള്‍ വന്നിട്ട്. അവയ്ക്ക് ആരേയും ശല്യപ്പെടുത്തുന്നത് ഇഷ്ടമായിരിക്കില്ലായിരിക്കും. എന്തായാലും നഷ്ടം എനിക്കാണ്, കൂട്ടം കൂട്ടമായുള്ള അവയുടെ പറക്കല്‍ എന്നാണു ഇനി ഒന്ന് കാണാന്‍ പറ്റുക? ഞാന്‍ കാത്തിരിക്കുകയാണ്.... എന്നെ നിരാശപ്പെടുത്തരുത് - ആ വെള്ള നിറക്കൂട്ടം നീലാകാശത്തിനു താഴെ പറന്നു നീങ്ങുന്നത്‌ എനിക്ക് വീണ്ടും കാണണം. 

--------- ശ്രീകാന്ത് മണ്ണൂര്‍  

2012, ജനുവരി 17, ചൊവ്വാഴ്ച

"സരോജ്കുമാര്‍" നല്‍കുന്ന പാഠം

പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍  എന്ന ശ്രീനിവാസന്‍ - സജിന്‍ രാഘവന്‍ ചിത്രം പലതു കൊണ്ടും ചിലര്‍ക്ക് രുചിക്കാന്‍ സാധ്യത ഇല്ല. അതിന്‍റെ ആദ്യ പ്രതികരണം എന്ന നിലയില്‍ ആണെന്ന് തോന്നുന്നു ശ്രീ ആന്‍റണി പെരുമ്പാവൂര്‍ ചിത്രത്തിന്‍റെ ചായാഗ്രാഹകന്‍ ശ്രീ കുമാറിനെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ മേലുള്ള കൈ കടത്തലാണ്.
ആ പടം കണ്ടാല്‍ അറിയാം പല നടന്മാരെയും ശ്രീനിവാസന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ഏറു കൊണ്ടിട്ടുള്ളത് രാജനികാന്തിനും മോഹന്‍ലാലിനും തന്നെ ആണ്. വിമര്‍ശനം ആര്‍ക്കും ആര്‍ക്കെതിരേയും ചെയ്യാവുന്ന ഒന്നാണെന്ന് ഞാനും വിശ്വസിക്കുന്നില്ല. പക്ഷെ സരോജ്കുമാറില്‍ ആരോഗ്യകരമായ വിമര്‍ശനം ഉണ്ടെന്നേ ഞാന്‍ പറയൂ. മലയാളത്തിലെ എല്ലാ നടന്മാര്‍ക്കും ഒരു ആത്മ വിമര്‍ശനം നടത്താനുള്ള ഒരവസരം ശ്രീനിവാസന്‍ (അദ്ദേഹത്തിനുള്‍പ്പെടെ) ഒരുക്കി തന്നിരിക്കുന്നു. നന്നാവുക എന്ന ദൗത്യം അവരവര്‍ക്ക് തന്നെ ആണ്. വ്യക്തിപരമായ് അദ്ദേഹം ആര്‍ക്കു നേരെയും കല്ല്‌ എറിഞ്ഞിട്ടില്ല. ആരോഗ്യകരമായ ഒരു വിമര്‍ശനമായ് അത് ഉള്‍ക്കൊണ്ടു നല്ല മാറ്റങ്ങള്‍ക്കു വേണ്ടി ശ്രമിക്കുകയാണ് മലയാളത്തിന്‍റെ പ്രിയതാരങ്ങള്‍ ചെയ്യേണ്ടത്. അതാണ്‌ സാധാരണ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും. അല്ലാതെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ തെറി പറഞ്ഞത് കൊണ്ടായില്ല. ഇന്ന് മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. എണ്‍പതോ നൂറോ പടങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട. നല്ല മുപ്പതോ നാല്‍പ്പതോ ചിത്രങ്ങള്‍ ഒരു വര്‍ഷം മതി.
പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടന്മാരെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ശ്രീനിവാസനും കുറെ പരസ്യത്തില്‍ അഭിനയിചിട്ടുണ്ടല്ലോ. അപ്പോള്‍ വിമര്‍ശനം അദ്ദേഹത്തിനും കൂടിയാണ്. മലയാളികളുടെ ആസ്വാദന നിലവാരത്തെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. രജനികാന്തിന്‍റെ പടങ്ങള്‍ ആണ് മറ്റൊരു വിഷയം. അദ്ദേഹത്തിന്‍റെ മൂന്നാംകിട തമിഴ് പടങ്ങള്‍ വിജയിപ്പിക്കുന്ന മലയാളികള്‍ക്കും ഒരാത്മ പരിശോധന നടത്താന്‍ സരോജ്കുമാര്‍ ഉപകാരപ്പെടും. മുകേഷിന്‍റെ കഥാപാത്രം പറയുന്ന പോലെ നത്തോലി പോലുള്ള ഇവനെങ്ങനെയാണോ എന്തോ ഇരുപതു പേരെ ഇടിച്ചിടുന്നത്? അത് ആര്‍ക്കുള്ള കൊട്ടാണെന്നു ഞാന്‍ പ്രത്യേകിച്ചു പറയണം എന്ന് തോന്നുന്നില്ല.
മോഹന്‍ലാല്‍ പട്ടാളത്തിലെ പദവി വില കൊടുത്തു വാങ്ങിയതായിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ  ശ്രീനിവാസന്‍റെ വിമര്‍ശനം പദവിക്ക് പിറകെ പോകുന്നതിനെ കുറിച്ചാണ്. മാത്രമല്ല മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ വീട്ടില്‍ നടന്ന ആദായ നികുതി പരിശോധനയെ കുറിച്ചും ചിത്രത്തില്‍ പ്രദിപാദിക്കുന്നുണ്ട്. ഇന്നും ഞങ്ങളുടെയൊക്കെ മനസ്സില്‍ അതുണ്ട്. കുറേ നാളായി അതിനെ കുറിച്ച് കേട്ടിട്ട്. അവര്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയോ എന്ന് എന്നെ പോലുള്ള സാധാരണക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ചെറുപ്പം മുതല്‍ ഇവരെയൊക്കെ ആരാധനയോടെ നോക്കിക്കണ്ട ഞങ്ങളെ പോലുള്ളവര്‍ അവര്‍ കള്ളന്മാരെപ്പോലെ സമൂഹമധ്യത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് ബോധ്യപെടുത്താന്‍ അവര്‍ക്ക് ബാധ്യത ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വം ഉണ്ട്. അത് അവര്‍ അംഗീകരിച്ചേ മതിയാവൂ.  
എന്തായാലും ശ്രീനിവാസന്‍റെ ഉദ്യമം അംഗീകരിക്കപ്പെടെണ്ടത്  തന്നെ ആണ്. ഇതൊക്കെ തുറന്നു പറയാന്‍ നമുക്ക് ശ്രീനിവാസന്‍ മാത്രമല്ലേ ഉള്ളൂ. ആ പടം ഒരു പക്ഷെ നല്ല ചിത്രങ്ങളുടെ ഗണത്തില്‍ വന്നേക്കില്ല. പക്ഷെ അത് ഒരു ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.


------- ശ്രീകാന്ത് മണ്ണൂര്‍